Wednesday 24 July 2013

പ്രണയ മഴ


ഈ മഴത്തുള്ളികള്‍ക്കിടയിലൂടെ
നിന്‍ കൈയും പിടിച്ചു
നനയാതെ നടക്കുമ്പോള്‍
എന്നുള്ളിലും ഒരു മഴ പെയ്യുന്നുണ്ടാരുന്നു
ആയിരം വര്‍ണ്ണമുള്ള പ്രണയ മഴ

Tuesday 16 July 2013

കിനാക്കളുടെ രാജകുമാരി



അവളുടെ കണ്ണുകള്‍ എനിക്കിഷ്ടമായിരുന്നു
അവളുടെ ചുണ്ടുകള്‍ എന്നോട് എന്തൊക്കൊയോ
മന്ത്രിക്കുന്നതായി എനിക്ക് തോന്നി
മഴ പെയ്തു തോര്‍ന്ന ഒരു സന്ധ്യയില്‍
അവളുടെ കൈയ്യും പിടിച്ചു
ഒരായിരം കഥകള്‍ അവളോട്‌ പറയാന്‍
ഞാന്‍ മോഹിച്ചു, എന്റെ മോഹങ്ങള്‍
അവളുടെ പുഞ്ചിരിയില്‍ പറന്നു നടന്നു
അവളുമായുള്ള ഓരോ കലഹങ്ങളും
ഞാന്‍ കിനാവില്‍ കണ്ടു

ഒരു കുഞ്ഞു മഞ്ഞുത്തുള്ളിപോല്‍ അവളെന്‍
മനസ്സില്‍ കുളിര് നിറച്ചു, അവളുടെ
ഓരോ നോട്ടങ്ങളും എന്നില്‍ പ്രണയം
നിറച്ചു പിന്നെ.....പിന്നെ എപ്പോഴോപതിയെ
ഒന്നും മിണ്ടാതെ അവള്‍ പോയി മറഞ്ഞു

അവള്‍ .... അവളാളെന്‍ സ്വപ്നസുന്ദരി
എന്റെ സ്വപ്നത്തില്‍ മാത്രം വരുന്ന
കിനാക്കളുടെ രാജകുമാരി

നഷ്ടബോധത്തിന്‍ വിത്തുകള്‍

നാലുമണി കാറ്റില്‍
നനയുന്ന ഓര്‍മ്മകള്‍
കിന്നാരം ചൊല്ലിയ പൂത്തുമ്പിയും
കൌതുകം ഉണര്‍ത്തിയ കാഴ്ചകളും
അന്നത്തെ മടിയും ദേഷ്യവും
ഇന്നത്തെ നഷ്ടബോധത്തിന്‍ വിത്തുകള്‍

പ്രണയമൊരു വാതിലാണ്

പ്രണയമൊരു വാതിലാണ്
അകത്തോട്ടു മാത്രം
തുറക്കുന്നൊരു വാതില്‍

മോഹങ്ങളോരു കുളിരാണ്
മഴപെയ്യും പോലുള്ള കുളിര്‍

വിരഹമൊരു തീയാണ്
നിന്നെയും എന്നെയും
ചാമ്പലാക്കാന്‍ വെമ്പുന്ന തീ

മോഹങ്ങളില്‍ മുങ്ങിയ മനം
പ്രണയത്തിന്‍ കുളിരില്‍
മുങ്ങിയപ്പോള്‍ വിരഹം
വിഴുങ്ങാന്‍ ഒരുങ്ങിയത്
ഞാന്‍ കണ്ടിരുന്നില്ല

കാത്തിരിക്കണം എന്ന പാഴ്വാക്കില്‍
വെറുതെ വിശ്വസിക്കുമ്പോഴും
ഞാന്‍ അറിയുന്നു നിന്‍ മനസ്സിന്‍
ഞാന്‍ എന്നെ മറവിയുടെ കൈയ്യിപിടിയില്‍
ഒതുങ്ങിപോയിരുന്നു...

മൌനമോ

ഒരു വാക്കിന്‍ തുമ്പിന്‍
ഊഞ്ഞാലാടും മൌനമോ
പ്രണയം

മോഹങ്ങളാവാം

രാവിന്‍ ഈണങ്ങള്‍
കാറ്റായി തലോടിയപ്പോള്‍
എന്നില്‍ അലയടിച്ചത്
പ്രണയത്തിന്‍ ഈണങ്ങളാവാം
നിന്നെലെക്കുള്ള എന്‍
മോഹങ്ങളാവാം

എന്‍ പ്രണയമേ

എന്‍ അക്ഷരങ്ങളില്‍
കണ്ണുനീര്‍ വീഴ്ത്തി
നീ എവിടെ പോയി മറഞ്ഞു
എന്‍ പ്രണയമേ

മഴത്തുള്ളി

കാലം മായ്ക്കാന്‍ ശ്രമിച്ച

മറക്കുടയില്‍ എന്നിലേക്ക്‌

പതിച്ചിരുന്ന മഴത്തുള്ളിയായിരിന്നു 

നീയെനിക്ക്....

നോമ്പ്

ഞാന്‍ വീട്ടിലെ മാറാല
തൂത്തുകൊണ്ട് നിന്നപ്പോഴാണ്
ആ മനുഷ്യന്‍ കയറി വന്നത്
.
.
എന്റെ വേഷം കണ്ടതുകൊണ്ടാകും
എന്നോട് ചോദിച്ചു ഇത് മുസ്ലിം ന്റെ
വീടല്ല അല്ലെ ന്നു , ഞാന്‍ പറഞ്ഞു
അല്ല അപ്പച്ചാ , ഇവിടെ മുസ്ലിങ്ങളുടെ
വീട് കുറവാണ്,, കുറച്ചു മാറിയാല്‍
ഉണ്ടാകും എന്ന് ഞാന്‍ പറഞ്ഞു
.
കുറച്ചു വെള്ളം തരാമോ കുട്ടി
എന്ന് എന്നോട് ചോദിച്ചു, കാണുമ്പോള്‍
തന്നെ അറിയാം , തീരെ വയ്യെന്ന്
വെള്ളം കൊടുക്കുമ്പോള്‍ ഞാന്‍
ചോദിച്ചു അപ്പച്ചന് നോമ്പ് ഇല്ലെ
വെള്ളം കുടിക്കാമോ എന്ന്
.
അപ്പച്ചന്‍ എന്നോട് പറഞ്ഞു വയര്‍
നറച്ചു ഭക്ഷണം കഴിച്ചു , ദൈവത്തെ
അറിയത്തോര്‍ക്ക് ആണ് കുട്ടി നോമ്പ്
അല്ലാതെ എന്നെ പോലെ വയറില്‍
ഒന്നും ഇല്ലാത്തവര്‍ക്ക് എന്ത് നോമ്പാണ്‌
.
എന്തോ ഞാന്‍ കഞ്ഞിതരട്ടെ എന്ന് ചോദിച്ചു
കൊടുത്ത് കഞ്ഞി കുടിക്കുമ്പോ
അപ്പച്ചന്‍ ചോദിച്ചു മോള്‍ ഇവിടെ
ഒറ്റയ്ക്കാണോ, അല്ല അമ്മ ഇപ്പം വരും
ഞാന്‍ പറഞ്ഞു, അമ്മ എവിടെപോയി
എന്നതിന് ഉത്തരം പറയാന്‍ വന്നപ്പോ
അപ്പറത്തെ വീട്ടിലെ ആന്റി ചോദിച്ചു
എന്തിനാ കുട്ടി വരുന്നവരോട് ഒക്കെ
മിണ്ടുന്നേ, ഞാന്‍ കൊടുത്ത പത്തു രൂപയും
വാങ്ങി ആ മനുഷ്യന്‍ നടന്നകന്നപ്പോള്‍
എന്റെ മനസ്സില്‍ ആ വാക്കുകളാരുന്നു
"വയറില്‍ ഒന്നും ഇല്ലാത്തവര്‍ക്ക് എന്ത്
നോമ്പാണ്"
പക്ഷെ ആ മനുഷ്യന്‍ വേറെ ഒരു വീട്ടിലും
ചെന്നെനില്ലന്നു ബാക്കിയുള്ളവര്‍ പറഞ്ഞു
ആരാരുന്നു അയാള്‍ എനിക്കിപ്പോഴും അറിയില്ല

Thursday 4 July 2013

മറിഞ്ഞുപോയ കലാലയ സ്പന്ദനങ്ങള്‍

സ്കൂളിലെ ബോറന്‍ ജീവിതത്തില്‍
നിന്ന് കലാലയത്തില്‍ കാലുവെച്ച
ആദ്യ ദിവസം, അന്നാണ് ഞാന്‍
ആദ്യമായി നിന്നെ കണ്ടത്
ഡിഗ്രിക്ക് എല്ലാ പിള്ളേരും
ഒരുമ്മിച്ചു ഇരിക്കുന്നതില്‍
വെറുതെ കണ്ണോടിച്ചപ്പോള്‍ ആദ്യം എന്റെ
കണ്ണില്‍പ്പെട്ടത് നിന്നെയാണ്, പിന്നെ
സഹപാഠികളായി നമ്മള്‍ സുഹൃത്തുക്കളായി

പക്ഷെ എന്തോ ജീവിതത്തില്‍
എന്നോട് ഇങ്ങോട്ട് ആദ്യമായി
സിജി എന്ന പെണ്‍കുട്ടി ഇഷ്ടമാണെന്ന്
പറഞ്ഞപ്പോള്‍ അങ്ങനെ എന്റെ
ലൈന്‍ അവളായി, എന്തോ അപ്പോഴും
നിന്റെ കണ്ണുകള്‍ എന്നെ വലയം വെക്കുന്നത്
ഞാന്‍ കണ്ടിരുന്നു, പിന്നെ എല്ലാ സമയംകൊല്ലി
ബന്ധങ്ങളിലും സംഭവിക്കുന്നപോലെ
അത് പൊട്ടിപാളിപോയി, പക്ഷെ
പിന്നെ നിന്നോട് വന്നു ഇഷ്ടമാണെന്ന്
പറയാന്‍ എനിക്ക് വിഷമമായിരുന്നു

എങ്കിലും നീ എന്‍ മനസ്സിന്‍ ജാലകവാതിലില്‍
ഒരു പക്ഷിപോല്‍ കുറുകിയിരുന്നു, എന്‍
കനവുകള്‍ എന്നും നിനക്കായ്‌ മാത്രം
തുടിച്ചിരുന്നു,എന്‍ മനസ്സിലെ ചന്ദനക്കുറിയായി
ഞാന്‍ നിന്നെ സൂക്ഷിച്ചു..

പക്ഷെ അന്നുമുതല്‍ ഞാന്‍ നിന്റെ
വലിയൊരു ഫാന്‍ ആയിരുന്നു, അങ്ങനെ
നമ്മുടെ കലാലയ ജീവിതം അവസാനിക്കുന്ന
നാള്‍ എത്തി, അന്ന് നീ തന്ന ഓട്ടോഗ്രാഫില്‍
ഞാന്‍ എഴുതി, ഒരിക്കല്‍ നീ എന്നെ മറക്കും
അന്ന് നിന്‍ ഓര്‍മ്മകളും എന്നെ മറക്കും"

നീ തിരിച്ചു തന്ന ഓട്ടോഗ്രാഫിന്‍ താളുകള്‍
എനിക്ക് മറിച്ചു നോക്കാനുള്ള സാവകാശം
കിട്ടിയില്ല, പക്ഷെ വീട്ടില്‍ എത്തിയപ്പോള്‍
അദ്ദ്യം നോക്കിയതും അതാണ്‌, അന്ന് നീ
എന്‍ ഓട്ടോഗ്രാഫില്‍ എഴുതിയ വരികള്‍
ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്

ഞാന്‍ എന്നും നിന്‍ നിഴലായി
നിന്‍ കൂടെയുണ്ടായിരുന്നു, പക്ഷെ
നീ അറിഞ്ഞില്ല, അതെ നീയാണ് എന്റെ
പറയാന്‍ മറന്ന പ്രണയം, അന്ന് ആ വാക്കുകള്‍
എന്നില്‍ വരുത്തിയ നഷ്ടബോധം ചെറുതായിരുന്നില്ല

പിന്നെ ഓരോ സുഹൃത്തുക്കളെ കാണുമ്പോഴും
ഞാന്‍ നിന്നെ അനേഷിച്ചു, പക്ഷെ നീ
ആരുമായി ഒരു കോണ്ടാകറ്റ് ഇല്ലന്നു
മാത്രം ഞാന്‍ അറിഞ്ഞു

വര്‍ഷങ്ങള്‍ ഓടി മറഞ്ഞു, ഇന്ന്
അവിചാരിതമായി നിന്നെ കണ്ടപ്പോള്‍
എന്റെ മനസ്സില്‍ ഇപ്പോഴും ഓടി വന്നത്
ആ ഓട്ടോഗ്രാഫിലെ വരികളാണ്
എങ്കിലും ആ പഴയതൊക്കെ വെറും
തമാശയായി കണ്ടു നിന്നോട്
വിടപറഞ്ഞപ്പോള്‍ എന്നിലെ
നഷ്ടപ്രണയത്തിന്‍ ഓര്‍മ്മകള്‍
എന്‍ ഭാര്യയുടെ ചിരിയില്‍
മറന്നു പോയിരുന്നു