Wednesday 20 March 2013

ഭ്രാന്തുള്ളവര്‍



ചിന്തകള്‍ പേകൂത്ത്

നടത്തിയപ്പോഴാണ്

കവിതയെഴുതിയത്

ഇന്നത്തെ നൊമ്പരങ്ങള്‍

നാളെയെന്തെന്നുള്ള ചിന്തയിലാണ്

കഥയെഴുതിയത്


എഴുതിയതൊക്കെയും ചാപിള്ളയും

അബദ്ധധാരണകളുമായിരുന്നു

ഭാവനയെന്ന് പേര് ചൊല്ലി വിളിച്ചപ്പോഴാണ്

എനിക്ക് ഭ്രാന്ത് വന്നത്


പിന്നെഴുതിയ കവിതയും

കഥയും തീക്ഷണവും

നീറുന്നതുമായിരുന്നു


പലരും അതിനെ അവരുടെ

അനുഭവമെന്ന് വിളിച്ചു

ചിലര്‍ ചോദ്യം ചെയ്തു

വിമര്‍ശനം തലങ്ങും വിലങ്ങുമെറിഞ്ഞു


ഒന്നിനും മറുപടിയില്ലാതെ

തൂലിക ചലിച്ചുകൊണ്ടിരുന്നു

ഭ്രാന്തുള്ളവര്‍ ആരുടേയും

പ്രതികരണം നോക്കാറില്ല..

No comments:

Post a Comment