Saturday 2 February 2013

ഭ്രാന്തി


കാടും കടലും
മലയും പുഴയും
സ്വന്തമെന്നവള്‍ പറഞ്ഞു
മഴയോടവള്‍ കപ്പം ചോദിച്ചു
സൂര്യനോടവള്‍ വേദാന്തമോതി
ജ്വലയോടവള്‍ പിറുപിറുത്തു
രാത്രിലവളില്‍ പാലപ്പൂത്ത ഗന്ധം വിടര്‍ന്നു
ഭ്രാന്തിയെന്നു വിളിച്ച ചങ്ങല കെട്ടിയ
പകല്‍മാന്യന്മാര്‍ രാത്രിയില്‍
വിശുദ്ധിയുടെ പട്ടം ചാര്‍ത്തി
പിന്നവള്‍ പറഞ്ഞു മനുഷ്യരും
അവളുടെ ദാസന്മാര്‍
നിശയിലെ ദാസന്മാര്‍

No comments:

Post a Comment