Thursday, 28 February 2013

വേനലാണ്

വേനലാണ്
മനസ്സിനുള്ളിലും പ്രകൃതിയിലും
കരിയിലകള്‍കൊണ്ട് പട്ടുമെത്ത നെയ്തു
വരണ്ടുണങ്ങി മേഘത്തെ നോക്കി നിക്കും
മരങ്ങള്‍ പോല്‍
ചിന്തകള്‍ ഉണങ്ങി നില്‍പ്പൂ

വിണ്ടുകീറിയ ഭൂമിയുടെ
ദാഹത്തില്‍ തലോടും
കാറ്റ് പോല്‍
വാക്കുകള്‍ സൃഷ്‌ടിച്ച
ഗര്‍ത്തത്തില്‍ മൌനം
എന്നെ തലോടുന്നു

ചുട്ടുപൊള്ളിക്കുന്ന കിരണങ്ങളിലും
മഴയുടെ തേങ്ങലനായി കാതോര്‍ക്കും
വേഴാമ്പലിനെപ്പോലെ
ഞാനും ആരോയോക്കെയോ കാത്തിരിക്കുന്നു
വെന്തുണങ്ങിയ സ്വപ്നങ്ങളുമായി

വേനലാണ്
മനസ്സിനുള്ളിലും പ്രകൃതിയിലും

Tuesday, 26 February 2013

ശാന്തിക്കായ്‌.....



എന്‍ മനസ്സിന്‍ ഇടനാഴിയില്‍

മുഴങ്ങിനിക്കും തേങ്ങലുകള്‍

വരികളായി കുറിക്കവേ

നിനക്ക് അരോചകമായി തോന്നിയാല്‍

നീയെന്നെ ശപിക്കാതിരിക്കുക

എന്‍ ഉപബോധമനസ്സിന്‍

ശാന്തിക്കായ്‌..... ............ ................ ...///......     .............

Monday, 25 February 2013

മോഹനമീ സ്വപനം

വെളുത്തവാവില്‍ ജാലകപ്പടിയില്‍
വെള്ള ഉടുപ്പുമായി നിന്നവളെ
വെള്ളിവെളിച്ചത്തില്‍ നിന്‍ മുഖമൊരു
വെള്ളത്താമാരപൂവായി തോന്നിയല്ലോ

നിനവുകള്‍ തന്‍ നീലകടവില്‍
നീ യൊരു മോഹമായി മാറുമ്പോള്‍
നിന്‍ മനസ്സില്‍ വിരിഞ്ഞ
നീല വര്‍ണ്ണങ്ങളില്‍ ഞാനില്ലയോ

കനവുകളില്‍ കണ്ടതെല്ലാം നീ മാത്രം
കവിതയില്‍ വിരിഞ്ഞതെല്ലാം നീ മാത്രം
കണ്ണിനുള്ളില്‍ എന്നും നീ മാത്രം
കണ്‍ തുറന്നാലും' നിനവില്‍ നീ മാത്രം

മോഹങ്ങളില്‍ നീ പൂത്തുലയുമ്പോള്‍
മോഹനമീ സ്വപനം, എന്ത് മോഹനമീ സ്വപനം

Sunday, 24 February 2013

ഒറ്റപ്പെടല്‍


ചിതറി കിടന്ന


ഇന്നലെയുടെ


ഓര്‍മ്മകളില്‍ നിന്ന്


നടന്നു കേറിയപ്പോഴാണ്


ഞാന്‍ ഒറ്റപ്പെട്ടത്‌

Saturday, 23 February 2013

മൌനം


നക്ഷത്രങ്ങളുടെ മൌനത്തിലാണ്ടൂ
പോയൊരു വാനവും
പൂക്കളുടെ മൌനത്തിലാണ്ടൂ
പോയ വണ്ടുകളും
മഴയുടെ മൌനത്തിലാണ്ടൂ
പോയൊരു ഭൂമിയും
കാറ്റിന്‍ മൌനത്തിലാണ്ടൂ
പോയ ചെടികളുംപോല്‍
നിന്‍ മൌനത്തിലാണ്ടൂ
പോയെന്‍ സ്വപ്നങ്ങളും
വാക്കുകളും..

മാഗല്യം


ജാലകപടിയില്‍ ഒളിച്ചുകളിക്കും
കാറ്റിനൊരു കിന്നാരം
തൊട്ടാല്‍ പൊട്ടും നീര്‍കുമിളക്ക്
ഇന്നൊരു അനുരാഗം
കാത്തിരിക്കും മോഹങ്ങള്‍ക്ക്
ആലിലതാലി തന്‍ സായുജ്യം

മറവി


മറക്കുവാനായീ ഞാന്‍
 
പറഞ്ഞോരാ വാക്കുകളെല്ലാം

നീ ഓര്‍മ്മയില്‍ കുറിച്ചു വെച്ചല്ലോ..

നിശബ്ദ പ്രണയം




ചുണ്ടുകളിലോളിച്ച വാക്കുകളില്‍


പറയാന്‍ മറന്ന ശബ്ദങ്ങളില്‍


ഒരു നിശബ്ദ പ്രണയത്തിന്‍


കാറ്റിനലകള്‍ തൊട്ടുരുമ്മി നടന്നു


കടം കൊണ്ട വാക്കുകളില്‍


എവിടെയൊക്കെയോ തട്ടി വീണു


കരിയിലകള്‍ പൊഴിയും ലാഘവത്തോടെ


എങ്ങോ കൊഴിഞ്ഞു വീണു


ഒരു പുനര്‍ജന്മമില്ലാതെ

Sunday, 17 February 2013

സ്നേഹത്തില്‍ മാത്രം

അക്ഷരങ്ങള്‍ കുത്തിനിറച്ചു
നിന്നെ ഞാനൊരു അപരിചിതനാക്കി
മോഹങ്ങള്‍ പറത്തിവിട്ടു
ജീവിതമൊരു പൂങ്കാവനമാക്കി
നഷ്ടങ്ങളുടെ കറമാറ്റി
സ്വപ്നങ്ങളുടെ നിറം പകര്‍ന്നു
നീറിപുകയുന്ന ചിന്തകളില്‍നിന്നും
മഴയുടെ കുളിര്‍മയിലേക്ക്
നയനങ്ങള്‍ പായിച്ചു
പുതുമണത്തിന്‍ ലഹരിയോടെ
ദിനങ്ങള്‍ വരവേറ്റു
സന്തോഷമെന്‍ പടിവാതിലില്‍
ചിരിപ്പൂക്കള്‍ നിറച്ചു
ജീ-വി-തം ജീവിക്കാന്‍ വീണ്ടും തോന്നിച്ചു
സ്നേഹത്തില്‍ മാത്രം..

Thursday, 14 February 2013

പ്രണയദിനാശംസകള്‍


പ്രണയത്തിന്‍ പൂവുകള്‍
വിടരുമീ വേളയില്‍
മോഹത്തിന്‍ കിനാവുകള്‍
പറക്കുമീ നേരത്തില്‍
എന്‍ പ്രണയമേ നിന്‍
മുഖമല്ലാതെ മറ്റെന്തു
തെളിയുമെന്‍ മനതാരില്‍
ഒരു കുഞ്ഞുനോവിന്‍ ചില്ലയില്‍
ഓര്‍മ്മകള്‍ ചേക്കേറിയ രാവില്‍
പ്രണയപൂക്കള്‍ ഇല്ലാത്ത
പ്രണയദിനാശംസകള്‍

പ്രണയദിനം



ഈ പ്രണയദിനത്തില്‍

നിനക്ക് തരാന്‍ പൂച്ചെണ്ടുകളോ

മധുരവാക്കുകളോ

മോഹനവാഗ്ദാനങ്ങളോ

എന്റെ കൈയ്യില്‍ ഇല്ല

ഉള്ളത് പ്രണയം പൂത്തുലഞ്ഞ

ഒരു ഹൃദയം മാത്രം....

അത് എന്നെ നിന്‍

അടിമത്വത്തിലാണ്.........

എങ്കിലും എന്‍ ഹൃദയത്തിന്‍

മൌനസരസ്സുകളില്‍ വിരിഞ്ഞ

പനിനീര്‍പ്പൂവുകള്‍ ഇന്നും

നിന്നെയും കാത്തിരിപ്പുണ്ട്

Wednesday, 13 February 2013

പ്രതീക്ഷ



മുറ്റത്ത് നിക്കും മന്ദാരത്തിന്‍ചുവട്ടില്‍

കുറെ മോഹങ്ങള്‍ ചിതറി കിടപ്പുണ്ട്

കൈയ്യിലുള്ള കടലാസില്‍

കുറെ നഷ്ടങ്ങള്‍ വിരിഞ്ഞു നിപ്പുണ്ട്

പെയ്തൊഴിഞ്ഞ മഴയില്‍ ആരും കാണാതെ

പൊഴിഞ്ഞു പോയ കണ്ണീര്‍ത്തുള്ളികളുണ്ട്

ചിരിക്കുന്ന ചുണ്ടിന് പുറകില്‍

വിരഹത്തിന്‍ നോവറിഞ്ഞ മനസ്സുണ്ട്

യാമത്തില്‍ കൊഴിയുന്ന സ്വപ്നങ്ങള്‍ക്കും

പുലരിയില്‍ പൂക്കുന്ന പ്രതീക്ഷയുടെ

കാത്തിരിപ്പിനുമിടയില്‍ എന്‍ ജീവനുണ്ട്

നിന്നെ പ്രതീക്ഷിക്കും രണ്ടു നയനങ്ങളുണ്ട്

Tuesday, 12 February 2013

പ്രവാസി

വൈകിവീശുന്ന കാറ്റിനെ
നോക്കിനിന്ന് പൊഴിഞ്ഞ ഇലകള്‍ പോലെ
ഓരോ ദിവസവും
പൊഴിഞ്ഞു തീരുകയാണ്
മനസ്സില്‍ കൂടി കടന്നുപോയ
ഓര്‍മ്മപോലും അവശേഷിപ്പിക്കാതെ
ചില അപരിചിത മുഖങ്ങള്‍ പോല്‍
പൊഴിയുന്ന മാറ്റമില്ലാത്ത ദിവസങ്ങള്‍

ഋതുക്കള്‍ മാറി മാറി വരുന്നതും
കാലത്തിനും വാക്കിനും
നിറഭേദം വന്നതും, വര്‍ഷങ്ങള്‍
ഓടിയകലുന്നതും ഞാന്‍ അറിയാതെ പോയോ
മനസ്സില്‍ ഇന്നും ബാല്യമായി
നരച്ചമുടിയില്‍ തുറിച്ചുനോക്കവേ
കണ്ണിന്‍ കാഴ്ചയില്‍
മങ്ങല്‍ പടര്‍ന്നുവോ

ഒരു തണല്‍മരമായി മാറിപോയ
ജീവിതത്തില്‍ സമ്പാദ്യമായി
പേരറിയാത്ത കുറെ രോഗങ്ങള്‍
കാഴച്കളില്‍ വിട്ടുപോയ കനവുകള്‍
കുത്തിത്തിരുകിയപ്പോള്‍
പുച്ഛഭാവം തിരുകിയ മുഖങ്ങളില്‍
ഞാന്‍ നിന്നെ തിരഞ്ഞു
എന്നോ കണ്ടുമറന്ന പ്രേയെസിയെ

വേണ്ടാന്ന് വെച്ച ഇഷ്ടങ്ങള്‍
ആരും കാണാതെ പോയ ത്യാഗങ്ങള്‍
അഭിമാനത്തോടെ കണ്ടിരുന്ന ബന്ധങ്ങള്‍
സ്വാര്‍ത്ഥസമൂഹത്തില്‍ ഒക്കെയും വ്യര്‍ത്ഥം

മാപ്പ് ചോദിക്കണമെങ്കില്‍ എനിക്ക്
നിന്നോട് മാത്രം മാപ്പ് ഇരക്കണം
പ്രിയ സഖീ, നിന്നില്‍ നിന്നകന്നു
ഞാനൊരു പ്രവാസി ആയതില്‍
ഇന്നീ വൈകിയ വേളയില്‍
നീ എങ്കിലും എന്നെ ഓര്‍ക്കുന്നുണ്ടാകും
വാര്‍ദ്ധക്യം നിന്നിലെ ഓര്‍മ്മകളെ
കാര്‍ന്നു തിന്നിട്ടില്ലെങ്കില്‍...

കാറ്റത്താടും കിളിക്കൂട്‌ പോലെന്‍
ജീവിതം തീരും വരെ
എന്‍ നയനങ്ങള്‍ നിന്നെ തേടികൊണ്ടിരിക്കും
തിരിച്ചറിയില്ലെങ്കിലും വെറുതെ....

Sunday, 10 February 2013

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍



ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

മോണകാട്ടി ചിരിക്കവെ

ഒരായിരം ഉത്തരങ്ങള്‍

ചിന്തകളില്‍ ജനിക്കുന്നു

വളച്ചൊടിച്ച ചോദ്യങ്ങള്‍

വളച്ചൊടിച്ച ഉത്തരങ്ങള്‍ക്ക് ജന്മമേകുന്നു

കണ്ടുപിടിച്ച ഉത്തരങ്ങളില്‍

പുനര്‍ജനിക്കും ചോദ്യങ്ങള്‍

വീണ്ടും ഉത്തരങ്ങള്‍ തേടി അലയുന്നു

കൊളുത്തിവിട്ട ശരങ്ങളില്‍

സാക്ഷിപറയും ചിന്തകളില്‍

തകര്‍ന്നുവീഴും ഹൃദയങ്ങളില്‍

പൊടിഞ്ഞു വീണ കണ്ണീര്‍ത്തുള്ളികള്‍

അപ്പോഴും ശരിയായ ഉത്തരം

മറഞ്ഞിരിക്കുന്നു

ഉത്തരമില്ലാത്ത ചോദ്യത്തിനായി

Saturday, 9 February 2013

നി



നിമിഷത്തില്‍ തളിര്‍ക്കും

നിനവുകള്‍ തന്‍

നിശാമോഹങ്ങള്‍ക്ക്

നിഴലായി ഞാനും

നിന്‍ നനുത്ത സ്പര്‍ശവും

Friday, 8 February 2013

കുഞ്ഞു കവിതകള്‍

വാക്കുകള്‍
-----------------------------

എന്‍റെ വാക്കുകളെല്ലാം
നിന്‍റെ നയനങ്ങളില്‍
ഒളിച്ചിരിക്കുന്നു

നക്ഷത്രങ്ങള്‍
------------------------
നിലാവ് പാടും
യുഗ്മഗാനം ഏറ്റുപാടും
നക്ഷത്രങ്ങള്‍

മൌനം



ഒരു കുഞ്ഞുമൌനം
എന്നുള്ളില്‍ പൂത്തുനിന്നു
മൂകനിമിഷങ്ങള്‍ ചിന്തകള്‍ കരസ്ഥമാക്കി
പഴയമുറിയിലെ വെളിച്ചം
കാണാത്തൊരു മൂലയില്‍
ഒരു തകരപെട്ടിയില്‍
ഓര്‍മ്മകള്‍ ഒളിച്ചിരുന്നു
മൂകനിമിഷങ്ങളില്‍ വേദനയുടെ
കാറ്റായി അവ എന്നെ തഴുകിനിന്നു
അനന്തമായി നീളുന്ന കാത്തിരിപ്പില്‍
ശൂന്യത മാത്രമൊരു കൂട്ടുനല്‍കി
ഒളിയമ്പുകള്‍ എന്നെ അരിയാന്‍ വെമ്പി
മൌനമെന്ന ചിറകില്‍
ഞാനും പറന്നുനടന്നു
എങ്ങോട്ടന്നറിയാതെ പറന്നുനടന്നു

അമ്മ


ഒരു വാക്കില്‍
അടങ്ങിയിരുക്കുന്നു
ഒരായിരം അര്‍ത്ഥതലങ്ങള്‍,
എന്നുള്ളില്‍ തീര്‍ത്താല്‍
തിരാത്ത കടപ്പാടിന്‍ കണക്കുകള്‍
ജന്മകൊണ്ട് കൊറിയതെന്‍ അമ്മ,
എത്രയോ നോവുകള്‍ സഹിച്ചോരമ്മ,
എത്രയോ കുത്തുവാക്കുകള്‍ കേട്ടോരമ്മ,
എന്നിലെ അത്ഭുതമാണെന്‍ അമ്മ,
എനിക്ക് കിട്ടിയ സുകൃതമാണെന്‍ അമ്മ,
വാത്സല്യത്തിന്‍ നിറകുടം തുളുമ്പും,
വാക്കുകളില്‍ ഒതുങ്ങാത്തൊരു
കഥയാണെന്‍ അമ്മ.......

കാത്തിരിപ്പ്‌


മൌനം ഭുജിച്ചു ഞാന്‍


പ്രണയമിറങ്ങിപോയൊരു വീഥിയില്‍


നിനക്കായ്‌ കാത്തിരിക്കാം


പരിഭവത്തിന്‍ നിഴല്‍ പാടില്ലാതെ


നീലക്കുറിഞ്ഞികള്‍ പൂക്കും വരെ

Tuesday, 5 February 2013

എന്നും നിനക്കായ്‌



നിന്‍ ഹൃദയപൂങ്കാവനത്തില്‍

എനിക്കായ്‌ വിരിഞ്ഞ

പനിനീര്‍പ്പൂവുമായി നീ

വരുന്നതും കാത്തു

നിനക്കായ്‌ മാത്രം ഞാന്‍ കാത്തിരിക്കാം

എന്നും എന്നെന്നും..

മീശയുള്ളോരു കവി


ഉണ്ണണമെന്നും ഉറങ്ങണമെന്നും
കണ്ടതിലോക്കെയും വിമര്‍ശിക്കണമെന്നു
എഴുതുന്നതോക്കെയും പുച്ഛിക്കണമെന്നും
ജീവിതനുഭവങ്ങളില്‍ ഭാവമില്ലന്നു പറയണമെന്നും
എഴുത്തില്‍ അര്‍ത്ഥമില്ലന്നു ശഠിക്കണമെന്നും
ഇങ്ങനെയെങ്കില്‍ ഞാനൊരു കവിയത്രേ
മീശയുള്ളോരു കവിയത്രേ

ഹൈക്കു


വിമര്‍ശനം
------------------
ഒരു പറ്റം വാക്കുകളാല്‍
നിനക്കായ്‌ തീര്‍ത്ത വരികളെല്ലാം
വിമര്‍ശനക്കാര്‍ ചുട്ടുകൊന്നു


നക്ഷത്രകുഞ്ഞുങ്ങള്‍...
------------------------------------
നീലവിരിയിട്ട ആകാശത്തില്‍
കണ്‍ചിമ്മാതെ കൂട്ടിരിക്കും
നക്ഷത്രകുഞ്ഞുങ്ങള്‍...


വെള്ള തൂവലുകള്‍
--------------------------------

പ്രണയമന്ദാരം പൂത്തുനിക്കുമീ
നീലാകാശം നിറയെ
വെള്ള തൂവലുകള്‍



മഴമേഘങ്ങള്‍
----------------------------

വെയില്‍ ചതിച്ചതിന്‍
ദുഖഭാരത്താല്‍ മറഞ്ഞുപോയ
മഴമേഘങ്ങള്‍

നാമജപങ്ങള്‍




ദീപാരാധന വിളക്ക് തെളിക്കും

തൃസന്ധ്യയില്‍ എന്‍ മനസ്സില്‍

ഇന്നും ഭക്തിതന്‍ നാമജപങ്ങള്‍

അനുരാഗം



മനസ്സിന്‍ മായാകനവുകളില്‍

മയില്‍പ്പീലിയായ് വിരിഞ്ഞാടിയ

മഞ്ഞമന്ദാരപ്പൂവാണെന്‍ അനുരാഗം

പ്രതീക്ഷ


ഒരു പിടി കുത്തുവാക്കുകളുടെ
വിമര്‍ശനപൂക്കള്‍ക്കിടയിലും
നിന്‍ നയനങ്ങള്‍ എന്‍ വരിയില്‍ ഒടക്കട്ടെ
എന്നൊരു കുഞ്ഞു പ്രതീക്ഷയില്‍
എന്‍ വരിയില്‍ ഇന്നും നീ നിറയുന്നു

നയനങ്ങള്‍ തെളിച്ച വീഥിയില്‍
അനാഥമായി കിടന്ന വരികളിലൂടെ
കടന്നുപോയ കാല്‍പാടുകളില്‍
നീയും ഉണ്ടാകാം...

ഓരായിരം കനവുകളില്‍
നെയ്തെടുത്ത വരികളില്‍
നിന്‍ ഓര്‍മ്മകള്‍ ഉണര്‍ന്നുവെന്നാല്‍
എന്‍ ജീവിതം ധന്യം

Saturday, 2 February 2013

മറവി


ഓര്‍മ്മയുടെ താളുകളില്‍


നിനക്ക് വേണ്ടി കാത്തുവെച്ച


വരികളോക്കെയും


മറവി വിഴുങ്ങിയിരിക്കുന്നു...

വിവാഹപൂര്‍വ നാളുകള്‍


സമയത്തിന്‍ മാരത്തോണിലും


ദിനങ്ങള്‍ വേഗത്തില്‍


കൊഴിഞ്ഞെങ്കിലെന്നു


പരിഭവിക്കും ചിന്തകള്‍


കനവുകളില്‍ നീരാടും ,


നിനക്കുന്നതെല്ലാം നീയെന്നു തോന്നും


മായജാലത്തിന്‍ നാളുകള്‍


ഇതെന്‍ വിവാഹപൂര്‍വ നാളുകള്‍

ജീവിതമെന്നും


നഷ്ടങ്ങളുടെ ചിതാഭസ്മത്തില്‍


ഞാന്‍ എഴുതിയ വാക്കുകള്‍


നിങ്ങള്‍ കവിതയെന്നു വിളിച്ചു


ഞാനെന്‍ ജീവിതമെന്നും

ഭ്രാന്തി


കാടും കടലും
മലയും പുഴയും
സ്വന്തമെന്നവള്‍ പറഞ്ഞു
മഴയോടവള്‍ കപ്പം ചോദിച്ചു
സൂര്യനോടവള്‍ വേദാന്തമോതി
ജ്വലയോടവള്‍ പിറുപിറുത്തു
രാത്രിലവളില്‍ പാലപ്പൂത്ത ഗന്ധം വിടര്‍ന്നു
ഭ്രാന്തിയെന്നു വിളിച്ച ചങ്ങല കെട്ടിയ
പകല്‍മാന്യന്മാര്‍ രാത്രിയില്‍
വിശുദ്ധിയുടെ പട്ടം ചാര്‍ത്തി
പിന്നവള്‍ പറഞ്ഞു മനുഷ്യരും
അവളുടെ ദാസന്മാര്‍
നിശയിലെ ദാസന്മാര്‍

നിനക്കെന്നോടുള്ള പ്രണയം


നിന്‍ മിഴികളില്‍ നിറയും പരിഭവത്തില്‍
പറയാതെ പറയുന്ന വാക്കുകളില്‍
അറിയുന്നു ഞാന്‍ പെണ്ണെ
നിനക്കെന്നോടുള്ള പ്രണയം
പനിനീര്‍തുളുമ്പും പ്രണയം