Tuesday 30 October 2012

മഴനിലാവ്

ആരുടെയോ നിലവിളി കേട്ടുവോ .. മീനാക്ഷി ചെവിയോര്‍ത്തു ... ഇല്ല തോന്നിയതാണോ ... സമയം രണ്ടു മണി ആയിരിക്കുന്നു ... മുറ്റത്ത്‌ മഴ ആര്‍ത്തലച്ചു പെയ്യുന്നു.. ആരുടെയോ തീര്‍ത്താല്‍ തീരാത്ത പക പോലെ മഴ സംഹാരനൃത്തമാടുന്നു.

വീണ്ടും ഒരു നിലവിളി കേട്ടുവോ.. കേട്ടു അതെ തന്നെ പോലെ മരണം കാത്തുകിടക്കുന്ന ഏതോ സുകൃതം ചെയ്ത ഒരു ആത്മാവ് കൂടി വിട പറഞ്ഞിരിക്കുന്നു.. അതിനുള്ള സു
കൃതവും തനിക്കില്ലലോ ഈശ്വരാ..

ഈ ആശുപത്രിയുടെ നാല് ചുവരില്‍ ഒതുങ്ങി കഴിയാന്‍ വിധിക്കപെട്ട ജന്മം. സ്നേഹം ഗുളികളില്‍ വന്നു നിന്ന് ചിരിച്ചു കാണിച്ചു പോയ ദിനങ്ങള്‍. , പിന്നെപ്പോഴോ ഗുളികകളും പിന്‍വാങ്ങി..

മഹത്തായ ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന്‍ ഒടുവില്‍ ആണ് പ്രേമിച്ച ആളെ തന്നെ കെട്ടിയത്.. ജീവിതം തുടങ്ങിയപ്പോള്‍ മനസ്സിന് മാത്രമേ
ചെറുപ്പം ഉണ്ടായിരുന്നുള്ളൂ.. രണ്ടു വര്ഷം സ്നേഹിച്ചു തീരാതെ പ്രിയതമന്‍ വിട പറഞ്ഞപ്പോള്‍ താങ്ങായി ആരും ഇല്ലായിരുന്നു.. എല്ലാവരെയും വെറുപ്പിച്ചവള്‍ എന്ന പേര് മാത്രം സ്വന്തമായി ഉണ്ടായിരുന്നു..

ശക്തിയായി വയറുവേദന വന്നപ്പോള്‍ ആണ് അറിഞ്ഞത് കാന്‍സര്‍
വിത്ത് പാകിയകൊണ്ടാണ് ഒരു കുഞ്ഞു പോലും കൂടിനില്ലാതെ
പോയത് എന്ന്..

തകര്‍ത്ത് പെയ്യുന്ന മഴയിലേക്കായി വീണ്ടും മീനാക്ഷിയുടെ ശ്രദ്ധ..
ഒരു മഴ നനഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയിരിക്കുന്നു..
പതുക്കെ ആരും കാണാതെ ആശുപത്രിയുടെ
വാതില്‍ തുറന്നു വെളിയില്‍ ഇറങ്ങി... മഴ ആര്‍ത്തിയോടെ എന്നെ
നനക്കാന്‍ നോക്കുന്നു..എപ്പോഴും ചിരിക്കുന്ന മഴ , സുഖത്തിലും ദുഖത്തിലും കൊഞ്ചുന്ന മഴ, ആദ്യത്തെ പ്രണയം പോലെ എന്നും
സുഖമുള്ള ഓര്‍മ്മ തരുന്ന മഴ..

മഴയില്‍ നനഞ്ഞു നടന്നപ്പോള്‍ തന്‍റെ പ്രിയതമന്‍ തലോടുന്ന പോലെ കുളിര് പെയ്യുന്നു... മഴ എന്നും ലഹരി ആണെന്നു പറയുന്ന
നീ ചിരിക്കുന്നതും മഴ ചിരിക്കുന്നതും ഒരു പോലെ ആണെന്ന് പറഞ്ഞ തന്‍റെ ഭര്‍ത്താവ്.ജീവിച്ചു കൊതിതീരും മുമ്പ് ശരീരം വെടിയേണ്ടി വന്ന
ആത്മാവ്..

മഴ കാരണം റോഡ്‌ എല്ലാം നിറഞ്ഞു ഒഴുകുന്നു...
തെരുവോക്കെ ശൂന്യം ..ഈ രാത്രിയില്‍ ആരാണ് മഴ കൊള്ളാന്‍ നിക്കുക... മുമ്പോട്ട് നടക്കാന്‍ മഴ എന്നോട് പറയുന്നുവോ...
ആരോ വിളിക്കുന്ന പോലെ..
അതെ ആരോ മീനു എന്ന് വിളിക്കുന്നു...

തിരിഞ്ഞു നോക്കി ഇല്ല ആരും ഇല്ലാലോ , തോന്നിതാണോ..
മുമ്പോട്ട് നടക്കവെ വീണ്ടും “മീനു”
അതെ തന്‍റെ ഏട്ടന്‍ തന്നെ..
മീനു നീ എന്റെ കൂടെ പോന്നോള് , നിന്നെ കൊണ്ട്‌പോകാനാണ്
ഞാന്‍ വന്നത് , നീട്ടി പിടിച്ച കൈയുമായി തന്‍റെ പ്രിയതമന്‍ നിക്കുന്നു.. സ്വപനമോ ഇതു, സത്യമോ,
നീട്ടി പിടിച്ച കൈയില്‍ ഓടിച്ചെന്നു മുറുക്കെ പിടിച്ചു മുന്നോട്ട് നടന്നു , നൊമ്പരങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്..

ആ സമയം ആശുപത്രിയില്‍ വീണ്ടും ഒരു നിലവിളി ഉയര്‍ന്നു
ആര്‍ത്തലച്ചു പെയ്ത മഴ അപ്പോഴേക്കും തോര്‍ന്നിരുന്നു...

2 comments:

  1. നൊമ്പരങ്ങളില്ലാത്ത ലോകത്തേയ്ക്ക്

    ReplyDelete
  2. മനോ വ്യഥകള്‍ക്ക് സാഹിത്യത്തില്‍ വലിയ സ്ഥാനമുണ്ട്. മാനസിക നൊമ്പരങ്ങള്‍ക്ക്‌ ഒരറുതിയും.

    ReplyDelete