Thursday 29 November 2012

മൌനം



മൌനമായി അലയുമെന്‍

ചിന്താ ശലഭങ്ങള്‍

ഇന്നുമെന്‍ ഓര്‍മ്മതന്‍

പൂന്തോപ്പില്‍ നിനക്ക് ചുറ്റും...

Wednesday 28 November 2012

മരം



വെയില്‍ വിളര്‍ന്നു

കാറ്റില്‍ ആടിയുലഞ്ഞു ചിരിച്ചു

മഴയില്‍ നനഞ്ഞോലിച്ചു

കിളികളെ മടിയിലിരുത്തി

നിലാവില്‍ കുളിച്ചു

ഗന്ധര്‍വ്വയാമം അറിഞ്ഞു

പ്രകൃതിതന്‍ സ്പന്ദനമറിഞ്ഞു

മരം നില്‍പ്പുണ്ടവിടെ

ഒരു പിടി കാശിനു

നാളെ വെട്ടിവീഴ്‌ത്താന്‍

വെട്ടുകാരന്‍ വരുമെന്നറിയാതെ..

മുഖപുസ്തകം


അന്ന് നിന്‍ ചിരിക്കുന്ന മുഖം
എന്നെ മുഖപുസ്തകത്തിന്‍
സഞ്ചാരിയാക്കി

നിന്‍ സൌഹ്രദക്കൂട്ട്
എന്നെ വീണ്ടും വീണ്ടും
മുഖപുസ്തകത്തില്‍ എത്തിച്ചു

നിന്‍ കുറുകിയ മെസ്സജുകള്‍
എന്നെ മുഖപുസ്തകത്തില്‍ തന്നെ
ഉറക്കി കിടത്തി

മുഖപുസ്തകത്തിന്‍ പ്രശ്നങ്ങളില്‍
മുതലാളിയെക്കാള്‍ കൂടുതല്‍
വേവലാതി എനിക്കായി

നിന്നോട് മിണ്ടുന്ന
മറ്റു വായിനോക്കികളോടെല്ലാം
എനിക്ക് കലിപ്പായി

നിന്‍റെ അനക്കം ഇല്ലാത്ത
മുഖപുസ്തകം എനിക്ക്
വെറുപ്പായി

നിന്‍റെ ലൈക്‌കള്‍
എനിക്കൊരു കുളിരായി

നിന്നോടുള്ള ഇഷ്ടം
എനിക്കൊരു ഹരമായി

നിന്‍റെ കല്യാണം ഉറപ്പിച്ചപോള്‍
എനിക്കെല്ലാം മതിയായി
മുഖപുസ്തകം  മതിയായി

Tuesday 27 November 2012

സമ്പാദ്യങ്ങള്‍



കാലം തീര്‍ത്ത പഴപായില്‍

പൊതിഞ്ഞു വെച്ച ഓര്‍മ്മകള്‍

ഇന്നലെകളിലേക്ക് മുങ്ങാകുഴിയിട്ടാല്‍

പൊന്തിവരുന്ന നഷ്ടങ്ങള്‍

മായ്ക്കും തോറും

മാറ്റു കൂടും നിന്‍ മുഖം..

മുള്ളുകള്‍ പൊഴിയും

ജീവിതവീഥി തന്‍ സമ്പാദ്യങ്ങള്‍

Monday 26 November 2012

ഭാവി

ഭൂതകാല പൂവുകളെഴുതിയ അക്ഷരങ്ങളില്‍ 

വര്‍ത്തമാനത്തിന്‍ അങ്കലാപ്പില്‍ വിരിഞ്ഞത്

ഭാവിതന്‍ ചോദ്യങ്ങള്‍........

Sunday 25 November 2012

ഭാവം


എനിക്ക് ഞാന്‍ എന്ന ഭാവം

നിനക്ക് നീ എന്ന ഭാവം
ഇതറിഞ്ഞ നമ്മുക്ക്
നമ്മള്‍ എന്ന ഭാവം
എങ്ങോ ഓടിയൊളിച്ചു

മറുപുറം



അക്ഷരങ്ങളില്‍ തിരുകിയ

അര്‍ത്ഥത്തിന്‍ മറുപുറത്തില്‍

കാണാത്ത കാഴ്ചകള്‍ കണ്ടു

കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേട്ടു

നനുത്ത മഞ്ഞിന്‍ മൂടലില്‍

ഒളിപിച്ച അര്‍ത്ഥശൂന്യതയില്‍

സംശയങ്ങള്‍ മാത്രം ബാക്കിയായ്‌

പ്രണയഗാനം


എന്‍ പ്രണയപൂങ്കാവനത്തില്‍
ഒഴുകി വന്നൊരു വനശലഭമേ

നിന്‍ പൂവിതള്‍ ചിരിയില്‍ മിന്നിയ
വര്‍ണ്ണങ്ങള്‍ ഇന്ന് ആര്‍ക്കു വേണ്ടി
എനിക്ക് വേണ്ടി അതെ എനിക്ക് വേണ്ടി

നിന്‍ മുത്തുപൊഴിക്കും കൊലുസിന്‍
കൊഞ്ചല്‍ ആര്‍ക്കു വേണ്ടി
എനിക്ക് വേണ്ടി അതെ എനിക്ക് വേണ്ടി

നിന്‍ ചെവിയിതളില്‍ തൂങ്ങും
കമ്മലിന്‍ നൃത്തങ്ങള്‍ ആര്‍ക്കു  വേണ്ടി
എനിക്ക് വേണ്ടി അതെ എനിക്ക് വേണ്ടി

നിന്‍ കരങ്ങളില്‍ കിലുങ്ങും
വളതന്‍ കിലുക്കമിന്നു ആര്‍ക്കുവേണ്ടി
എനിക്ക് വേണ്ടി അതെ എനിക്ക് വേണ്ടി

ഈ കനവുകള്‍ എല്ലാമിന്നു ആര്‍ക്കുവേണ്ടി
നിനക്ക് വേണ്ടി അതെ നിന്‍ ചിരിക്ക് വേണ്ടി...

Friday 23 November 2012

ആഗ്രഹം

ആഗ്രഹം ദുരാഗ്രഹം

ഇത് വെറുതെയൊരു ആഗ്രഹം
വെട്ടും തോറും മൊട്ടിടും

മായും തോറും വേഷം മാറും,

വിടരാതെ പോകുന്ന ആഗ്രഹം
ഇത് വിടരുമ്പോള്‍ പൊഴിയുന്ന ആഗ്രഹം
അമ്പമ്പോ ഇതെന്തൊരു ആഗ്രഹം...

നീ



മനസ്സിന്‍റെ മണിച്ചെപ്പില്‍ ഇന്നും

സുഖമുള്ള ഒരു നോവായി

നീ ഇപ്പോഴും ഇതള്‍ വിരിയാറുണ്ട്

എന്‍റെ ഏകാന്തതയുടെയുടെ തീരങ്ങളില്‍

ഞാന്‍ ഇന്നും നിന്‍ പുഞ്ചിരി

കാണാറുണ്ട്....

Wednesday 21 November 2012

Beating Dreams

My heart is , heart is beating
ur eyes n eyes are blinking


My heart is , heart is beating
ur lips n lips r murmuring

My heart is , heart is beating
ur hands n hands r calling

My heart is , heart is beating
our hearts n hearts r beating

my dreams n dreams r flying..

Monday 19 November 2012

കരിഞ്ഞുവീണ ഓര്‍മ്മകള്‍



കരിഞ്ഞുവീണ ഓര്‍മ്മകള്‍

തന്‍ തേങ്ങലില്‍

വെറുതെ മനസ്സ് നീറുന്നുവോ

ആടിതീര്‍ന്ന വേഷത്തിന്‍

ആത്മബന്ധത്താല്‍ വേഷം

അഴിക്കാനാവാതെ

കനവില്‍ വെച്ച നെയ്ത്തിരിയും

കരിന്തിരിയായി തീര്‍ന്നുവോ...

ആശ



പൂക്കാതെ കൊഴിഞ്ഞുപോയ

എന്‍ ആശതന്‍ മൊട്ടുകള്‍

ചിന്നിച്ചിതറി നിന്‍ കാല്‍ക്കല്‍ കിടപ്പുണ്ട്

അത് നീ എടുത്തുകൊള്‍ക

ഇനി ആ മൊട്ടുകള്‍ വിടരാതെ ഇരിക്കട്ടെ

Sunday 18 November 2012

മോഹം



വീണ്ടുമൊന്നു കാണാന്‍ മോഹം

ഒന്ന് മിണ്ടാന്‍ മോഹം

വെറുതെ ഒന്ന് കാണാന്‍ മോഹം


പറയാന്‍ വിഷയങ്ങള്‍ ഇല്ല

കാണാന്‍ കാരണങ്ങള്‍ ഇല്ല

വെറുതെ ഒന്ന് കാണാന്‍ മോഹം


എന്‍ കിനാകൂട്ടില്‍

ഒളിഞ്ഞിരിക്കും ഏകാന്തതയും

ആളൊഴിഞ്ഞോരു ഇടനാഴിയും

വിരഹം വിതറും അക്ഷരങ്ങളും

മൂകമെന്നെ നോക്കി മന്ദഹസിക്കും

എന്‍ നിഴലും ഞാനും മാത്രം

ഈ വീഥിയില്‍ ഓര്‍മ്മ തന്‍

നിഴലില്‍ ഒളിച്ച മോഹങ്ങളുമായി

ഈ ഞാന്‍ മാത്രം.

പ്രകൃതി



പുലരിയില്‍ നീ ഒരു നവവധു പോല്‍

ചാരുതയായി എന്‍ മുമ്പില്‍ നില്‍പ്പു

നിന്‍ ചിരിയില്‍ ദന്തനിരകള്‍

വെട്ടി തിളങ്ങി കൊണ്ടിരുന്നു

പിന്നെ നീ ഞാന്‍ എന്നോ ചെയ്ത

അപരാധത്തിന്‍ പേരില്‍

കോപത്താല്‍ എന്നെ ദഹിപ്പിച്ചു

നാഴിക പോകവെ നീ വീണ്ടും

കുങ്കുമം ചാര്‍ത്തിയൊരു പതിവൃതയായി

പിന്നെ നീ ഒരു യാമമായി

എന്നിലെ സ്വപ്നങ്ങളുടെ യാമിനിയായി

പച്ച ചേല ചുറ്റും നീ എത്ര സുന്ദരി

ഇരുട്ടില്‍ നിറം ചാര്‍ത്തും നീ

എത്ര അഴക്‌..

Saturday 17 November 2012

മരണം



പെട്ടെന്ന് മരണമെന്നെ പുല്‍കിയെന്നാല്‍

നെടുവീര്‍പ്പുകള്‍ മുഴക്കാന്‍ സൗഹൃദങ്ങളോ

കരയാന്‍ ഒരു പ്രണയമോ

ഇല്ലാത്തൊരു ലോകത്തില്‍

അനാഥമായ എന്‍ ഫേസ്‌ബുക്ക്

ആരേലും എന്നെങ്കിലും ഓര്‍ത്താലായി

എങ്കിലും എന്‍ ചലനമറ്റ

ശരീരം ചിരിക്കുന്നുണ്ടാവും

ഈ കപടലോകത്തില്‍ നിന്നുള്ള മുക്തിയില്‍

മറുജന്മം എന്നുണ്ടെങ്കില്‍ മരണമേ

നീ അതെനിക്ക് തരാതെ ഇരിക്കുക

ഇനിയും വയ്യ കപടത കാണാന്‍

ഹൃദയം കീറിമുറിക്കാന്‍

കാത്തിരിപ്പിന്‍ നോവ് അറിയുവാന്‍

ഇനിയും വയ്യ പ്രണയത്തിന്‍ പേരില്‍ തൂക്കിലേറാന്‍

മരണമേ നീ എന്നെ പുല്‍കുക

തിരിച്ചു വരാനാവാത്തവിദം

മഷിയുണങ്ങിയ എന്‍ അക്ഷരങ്ങള്‍

പാറി നടക്കട്ടെ

ഉള്ളില്‍ എരിഞ്ഞു സ്വയം ഇല്ലാതാവട്ടെ

Friday 16 November 2012

മതിഭ്രമം.



നിഴലുകളില്‍  ചായം

പൂശാനൊരു ഭ്രമം

ഇതോ മതിഭ്രമം.

ഗന്ധര്‍വന്‍



നക്ഷത്രങ്ങള്‍ മിന്നിയ നേരത്ത്

നിലാവില്‍ കുളിച്ചുനിക്കും യാമത്തില്‍

എന്‍ കിനാവുകളില്‍ കൈ പിടിച്ച

ഗന്ധര്‍വനെ കണ്ടു ഞാന്‍


നിന്നില്‍ നിന്നുതിര്‍ന്ന ഒരു

മൌനരാഗത്തില്‍ ലയിച്ചു നിക്കവെ

ഒരു ശാപത്തിന്‍ നിഴലില്‍

നീ മൌനത്തില്‍ ഓടിയൊളിച്ചപ്പോള്‍

എന്നിലെ നഷ്ടമായ ഹൃദയത്തിന്‍

സ്പന്ദങ്ങള്‍ ഞാന്‍ അറിഞ്ഞു


കൂട്ടി വെക്കാന്‍ ഓര്‍മ്മതന്‍

നിഴല്‍ പോലും ഇല്ലാതെ

ഒരു നിമിഷത്തെ അത്മബന്ധത്തില്‍

എന്‍ ഹൃദയം ഇന്നും

നിന്‍ തടങ്കലില്‍ അഴി എണ്ണുന്നു


എന്‍ രൂപം പോലും നിന്‍ ഓര്‍മ്മയില്‍

ഇല്ലന്നുള്ള അറിവിലും

വെറുതെ ഞാന്‍ കാത്തിരിക്കട്ടെ

എന്നില്‍ കിനാവ് നിറച്ച ഗന്ധര്‍വനായി...

ജീവിതം



സ്വപ്നങ്ങളുടെ മാന്ത്രിക തീരത്തുനിന്ന്

യാഥാര്‍ത്ഥ്യങ്ങളുടെ പടുകൂറ്റന്‍

തിരയിലേക്ക് നടന്നു അടുക്കുന്നതാണ്

                       ജീവിതം......

ഒരു പ്രണയലേഖനം



എന്‍റെ പ്രിയപ്പെട്ട മോള്‍ക്ക്‌,


എന്‍റെ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല എന്നും
ഞാന്‍ ഇയാളുടെ മോള്‍ അല്ല എന്ന്
മറുപടി പറഞ്ഞും കാണും എന്ന്
എനിക്കറിയാം.. ഫേസ്‌ബുക്ക് ട്വിറ്റര്‍ ന്റെ
ന്യൂ സ്റ്റൈല്‍ ഉള്ള ഈ കാലത്ത്
ഈ ലെറ്റര്‍ ന്റെ അവശ്യം
ഉണ്ടോ എന്നുള്ളത് ഒരു ചോദ്യം ആണെങ്കിലും
ഒരു മെസ്സേജു അയക്കുബം ആ പഴയ രീതി
തന്നെ അവലംബിക്കാം എന്ന് തോന്നി

ഇത്രേം മുഖവുര ഇട്ടപ്പോള്‍ തന്നെ അറിയാലോ
എന്താണ് കാര്യം എന്ന്.. അതെ എനിക്ക് തന്നെ
ഇഷ്ടമാണ് എന്ന കാര്യം തന്നെ.ഫേസ്ബുക്ക് ലെ
പിക്ചര്‍ കണ്ടു അലെങ്കില്‍ തന്റെ പോസ്റ്റ്‌
കണ്ടത് കൊണ്ടാണ് എന്ന് ഞാന്‍ പറയില്ല, എങ്കിലും
വെറുതെ ഒരു കൌതുകത്തിന് തന്റെ
അപ്ഡേറ്റ്സ് എല്ലാം നോക്കി നോക്കി
താന്‍ ഫേസ്ബുക്ക് വരാതെ ഇരുന്നാല്‍ ഇപ്പോള്‍
തന്നേക്കാള്‍ ടെന്‍ഷന്‍ എനിക്കാണ്..അതുകൊണ്ട്
എന്‍റെ ഇഷ്ടം തുറന്നു പറയാം എന്ന് വെച്ചതു

ഇനി ഞാന്‍ ആരാണെന്ന് താന്‍ അറിയുക പോലും ഇല്ല.
തന്റെ പോസ്റ്റില്‍ കമെന്റുകള്‍ ഒരുപാട്
ഉള്ളതിനാല്‍ ഞാന്‍ ആലോചിച്ചു ഒരു
മറുപടി ആയി വരുമ്പത്തെക്കും താന്‍
അടുത്ത പോസ്റ്റില്‍ ആയിരിക്കും..

ഇന്നത്തെ പിള്ളേരെ പോലെ ഇന്ന്
ഇഷ്ടമാണ് എന്ന് പറയുകയും നാളെ
ബൈ പറയുന്ന സ്റ്റൈല്‍ എനിക്ക്
ഇഷ്ടമല്ല. അതുകൊണ്ട് എന്റെ ഈ
ലെറ്റര്‍ വളരെ സീരിയസ് ആയി കാണുക..

എന്താണേലും ഞാന്‍ അത്ര മോശം ഒന്നും
അല്ല.. എന്‍റെ ഫോട്ടോ കാണുബോള്‍ അത്
മനസ്സിലാകും..കൂടുതല്‍ എഴുതി ബോര്‍
അടിപ്പിക്കുന്നില്ല.. യെസ് / നോ ആണേലും
പറയുക, തന്റെ യെസ് നോക്കി ഇരിക്കുന്ന
സമയത്ത് വേറെ വല്ല തരുണിമണിയും
ഇഷ്ടമാണ് എന്ന് പറഞ്ഞാല്‍ പിന്നെ
ഒരു നഷ്ടബോധം തോന്നരുതല്ലോ..
എന്‍റെ id / facebook.com/.....................
നോക്കുമല്ലോ , ഇഷ്ടമാണ് എങ്കില്‍
ഒരു ആഡ് റിക്വസ്റ്റ് അയക്കുംമല്ലോ

N.B തനിക്ക്‌ ഫേസ്ബുക്ക് ബോര്‍ അടിച്ചു
തുടങ്ങി എന്ന് എനിക്ക് മനസ്സിലായി
വരൂ നമുക്ക് ഇനി ജീവിതം ആസ്വദിക്കാം

എന്ന്
തന്‍റെ ലിസ്റ്റ്‌ ഇല്ലാത്ത തന്‍റെ ഫേസ്ബുക്ക് ഫ്രണ്ട്
ഒപ്പ്

കണ്ണീര്‍ത്തുള്ളി



നീയുമായുള്ള എന്റ ആത്മബന്ധം

ഒരു കണ്ണീര്‍ത്തുള്ളിയില്‍

തീരുന്നത് ആയിരുന്നെങ്കില്‍ എന്നേ

ഞാന്‍ അത് കണ്ണില്‍ നിന്ന്

ഉതിര്‍ത്തേനെ...

Thursday 15 November 2012

സുഹൃത്തിന്


എന്‍റെ മോഹഭംഗങ്ങള്‍ക്കിടയില്‍
മറഞ്ഞു പോയ സുഹൃത്തേ
----------------------------------

 എന്‍ ഏകാന്ത വീഥികളില്‍
അലയവെ നിന്‍ തലോടലില്‍ നിന്നും
ഞാന്‍ ഓടിയൊളിച്ചു
എന്‍ മൌനത്തിന്‍ തീരത്ത്‌ തപസ്സിരിക്കുമ്പോള്‍
നീ പാടിയ ഈണം എനിക്ക്
ജല്‍പനം പോലെ ആലോസരപ്പെട്ടിരുന്നു
എന്നിലെ വിഷാദത്തെ അകറ്റാന്‍
നീ നെയ്തുകൂട്ടിയ പ്രയോഗങ്ങള്‍ ഒക്കെ
എന്നില്‍ പുച്ഛം നിറച്ചതെ ഉള്ളു..
എന്‍റെ ലോകത്തില്‍ നീ എന്നും
അപരിചിതന്‍ ആയിരുന്നു
എന്‍റെ മാറി മാറി വരുന്ന സ്വഭാവങ്ങള്‍
നിനക്ക് മാത്രം മനസ്സിലായി
പക്ഷെ ഞാനോ ആര്‍ക്കും പിടികൊടുക്കില്ല
എന്ന വാശിയിലും
നീ എന്നോട് കൂടുതല്‍ അടുത്തപ്പോള്‍ ഞാന്‍
നിന്നെ ഒഴിവാക്കുന്നതിനെ കുറിച്ചാണ്
ഓര്‍ത്തത്‌.. സുഹൃത്ത്‌ ബന്ധത്തിന്റെ
നൈര്‍മല്യം നീ വിതറിയപ്പോഴും എനിക്ക്
സംശയമാണ് തോന്നിയത്...

ഇന്ന് ഈ വൈകിയ വേളയില്‍
നിന്‍ കല്ലറയില്‍ അര്‍പ്പിക്കുന്ന
ഈ സുഹൃത്തിന്റെ സ്നേഹപ്പൂക്കള്‍
കണ്ടു നീ ചിരിക്കുമോ..നിനക്ക് ഒരിക്കലും
എന്നോട്‌ ദേഷ്യം പിടിക്കാനാവില്ല എന്ന്
എനിക്കറിയാം.. നിന്നെ ഞാന്‍ സ്നേഹിച്ചിട്ടു
പോലും ഇല്ലാന്ന് ദൈവത്തിനു മനസ്സിലായി
കാണും.. അതാകും നിന്നെ എന്‍റെ അടുത്തുന്നു
വിളിച്ചത്.. എങ്കിലും നിന്നോട് ഞാന്‍
നീതി പുലര്‍ത്താതെ ഇരുന്നതിന്
നീ എന്നോട് ക്ഷമിക്കില്ലെ

എന്ന് നിന്നെ സ്നേഹിക്കാത്ത നിന്റെ
സുഹൃത്ത്

വിത്തുകള്‍



ഒരു പിടി ഓര്‍മ്മകള്‍ വിതച്ചു

പ്രണയത്തെ കഴുമരത്തിലേറ്റി

നീ നടന്നു പോകവെ

വിതച്ച വിത്തുകളോക്കെയും

പ്രണയം പാടി നടന്നു

അതൊന്നും നീ അറിഞ്ഞതുമില്ല...

Wednesday 14 November 2012

അനുരാഗം



മൌനത്തില്‍ വിരിയും
ചിത്രങ്ങള്‍ക്കെന്തു  പേര്‍,

എന്‍ അനുരാഗത്തിന്‍ ചിത്രമെന്ന പേര്‍,

ചിന്തയില്‍ വിടരും
വര്‍ണ്ണങ്ങള്‍ക്ക് എന്ത് ഭംഗി,

എന്‍ പ്രിയാനുരാഗത്തിന്‍
വര്‍ണ്ണ ഭംഗി..

അകലെ പാടും രാപ്പാടികള്‍ക്ക്‌
എന്തു ലയം...

എന്‍ മൌന തപസ്സിന്‍
വീണമീട്ടും രാഗലയം...


ഇന്നെന്‍ മനസ്സിന്‍ പൂന്തോട്ടത്തില്‍
വിരിയും പൂക്കള്‍ക്കെന്തു സുഗന്ധം...

എന്‍ അനുരാഗത്തിന്‍ അനുപമ സുഗന്ധം..

എന്‍ അനുരാഗത്തിന്‍ അനുപമ സുഗന്ധം..

Tuesday 13 November 2012

കാത്തിരിക്കാം ഞാന്‍

നയനങ്ങളില്‍ നക്ഷത്രം തെളിച്ചു,

അധരങ്ങളില്‍ ചിരിയുടെ

പൂത്തിരി കത്തിച്ചു,

കരങ്ങളില്‍ വസന്തകാലവമേന്തി,

നീ വരിക....

ഒരു റാന്തല്‍ വിളക്കുമായി

കാത്തിരിക്കാം ഞാന്‍,

അതുവരെ....

Monday 12 November 2012

രഹസ്യം



പുഞ്ചിരിയില്‍ തെളിയുന്നു കിനാവുകള്‍

നിഴലില്‍ ഒളിക്കാന്‍ വെമ്പുന്ന സ്വപ്‌നങ്ങള്‍

നിന്‍ വരവില്‍ മാഞ്ഞുപോകും

നിനവിലെ പരിഭവങ്ങള്‍

നീ എന്‍ അത്മരഹസ്യം...

മനസ്സിന്‍ ചില്ലജാലക കൂട്ടില്‍

ഒളിക്കുമെന്‍ ദിവ്യരഹസ്യം...

Sunday 11 November 2012

സന്ധ്യ

ഇരുള്‍ മൂടിയ സന്ധ്യയില്‍

റാന്തല്‍ വിളക്കുമായി

മിന്നല്‍ ചിരിക്കവെ

കൂട്ടിനു വരുന്ന ഇടിയുടെ

ഗീതങ്ങള്‍ ഉച്ചത്തിലാകുന്നു

എല്ലാം കണ്ട ഭൂമിയുടെ

പരിഭവങ്ങള്‍ മഴത്തുള്ളിയുടെ

ചിരി തന്‍ കുളിരില്‍

ഒലിച്ചു പോകുന്നു..

Saturday 10 November 2012

ധന്യം



നിന്‍ മനസ്സിന്‍ ഓര്‍മ്മയുടെ

ഏടുകളില്‍ എവിടെയെങ്കിലും

എന്‍ പ്രണയത്തിന്‍ നനുത്ത സ്പര്‍ശം

നീ കണ്ടുവെന്നാല്‍ എന്‍ പ്രണയം ധന്യം

മോക്ഷം

ഇരുളിന്‍റെ പൊരുള്‍ അറിഞ്ഞു

തണുത്ത താഴ്വാരങ്ങള്‍ പുല്‍കി

ബലി നല്‍കിയ ആത്മാക്കളുടെ

കൈയുമേന്തി മോക്ഷം തേടി'

ഗംഗയില്‍ ലയിച്ചു ചേരാന്‍

ആത്മാവ് മന്ത്രിക്കുന്നു..

ഇരുള്‍

കറുത്ത മൂടുപടം അണിഞ്ഞു

നിലാവില്‍ ഒളിച്ചു 

പൈശാചീക കരങ്ങളാല്‍

ഇരുള്‍ കാത്തിരിക്കുന്നു

നിഷ്കളങ്കത ചീന്തിയെറിയാന്‍

ആര്‍ത്തട്ടഹസിക്കുന്ന യൌവനം

ഭാവം മാറുന്ന മാന്യതകള്‍

സഭ്യത വഴിമാറും ചെയ്തികള്‍

അരുംകൊല നടക്കും ഇരുള്‍ കവലകള്‍

സുഖമുള്ള സ്വപ്നവുമായി തന്‍

പ്രിയതമനെ നോക്കിയിരിക്കും

അവള്‍ അറിയുന്നുവോ

ഇരുള്‍ അവനെ കൊന്നെന്നു

രക്തം ചീന്തി കുടിച്ചെന്നു.

Friday 9 November 2012

ദുസ്വപ്നം പോലെ നീ മറക്കട്ടെ



കാലം ഓടി മറയും നേരത്ത്

പൊഴിഞ്ഞ ഇന്നലെകളുടെ

നിശബ്ദ സംഗീതം കാതോര്‍ക്കവെ

ഇന്നിന്‍റെ താളത്തിനു നാളേക്ക്

നൃത്തം വെക്കേണ്ടി വന്നൊരു

നര്‍ത്തകി ഞാന്‍

ഒരു പാവം നര്‍ത്തകി ഞാന്‍


ആടുന്ന ചുവടുകള്‍ക്കിടയില്‍

ഉതിര്‍ന്നു പോയൊരു ഹൃദയവും

ഓര്‍മ്മകള്‍ തന്‍ സമ്പാദ്യവും പേറി

കാലത്തിന്‍ ഒപ്പം ഓടുമ്പോള്‍

പൊട്ടിതകര്‍ന്ന ഹൃദയം താളംതെറ്റിച്ചിരുന്നു

എപ്പോഴോക്കൊയോ താളംതെറ്റിച്ചിരുന്നു


പഴയ ഓര്‍മ്മതന്‍ തീരത്ത്‌ കടത്ത് വഞ്ചിയിലേറി

നിന്‍  ചാരെഅണയാന്‍ മനസ്സ്  വെപ്രാളം കൊണ്ടിരുന്നു

വെറുതെ നിന്‍ മാനസതീരത്ത് എന്‍ ഓര്‍മ്മകള്‍ ഇല്ലെങ്കിലും...


കൊഴിഞ്ഞു വീണ ഇലകള്‍  പൊഴിക്കുന്ന 

ചിരി കാണാതെ പുതിയ തീരങ്ങള്‍ തേടവേ 

നാളെയുടെ തീരങ്ങളില്‍ നമ്മള്‍ കണ്ടുമുട്ടിയേക്കാം

അന്ന് എന്‍ നയനങ്ങള്‍ തൂകും ചിരിയില്‍ 

നിന്‍  മനം നിറയട്ടെ....

ഒക്കെയും ദുസ്വപ്നം പോലെ  നീ മറക്കട്ടെ...

Wednesday 7 November 2012

ആംബുലന്‍സ്‌



അവന്‍ കണ്ടൊരു വണ്ടി

വെള്ളനിറമോന്നു പൂശിയ വണ്ടി

അവനില്‍ കൌതുകമുണര്‍ത്തി

കൂവിപായുന്നൊരു വണ്ടി



പിന്നെവന്‍ അറിഞ്ഞോരാ വണ്ടി

യമനോട് മല്ലിട്ട് ഓടും

തിരക്ക് വകഞ്ഞു മാറ്റും

മറുജന്മം തേടിയൊരു യാത്രയില്‍

ഈ ജന്മം തീര്‍ന്നവര്‍ കിടക്കും വണ്ടി



പിന്നെവന്‍ കിടന്നൊരു വണ്ടി

പതിയെ പോവും വണ്ടിയില്‍ കിടക്കും

ചേതനയറ്റ അവന്‍ മുഖത്തിന്‍ ചിരിയില്‍

കൌതുകമോ എല്ലാം അറിഞ്ഞ ഭാവമോ...

നിസ്സഹായ

വ്യര്‍ഥമായ പാതയില്‍ ഇന്നു

ഞാന്‍ തനിച്ചാണ്

പ്രതീക്ഷകള്‍ ഒരു തീ നാളം

പോലെ എന്നെ പിന്തുടരുന്നു

ഇടുങ്ങിയ വീഥികളില്‍

എന്‍റെ കാലടികള്‍ പതറുന്നു

ഇവിടെ ഇന്നു ഞാന്‍

നിസ്സഹായ ആണ്

ഒന്ന് പൊട്ടി കരയാന്‍ പോലും

ആവാത്തത്ര നിസ്സഹായാവസ്ഥ..

എനിക്കിഷ്ടം.


സൌഹൃദത്തിന്‍റെ തൂവല്‍ സ്പര്‍ശം
നിന്നിലൂടെ ആണ് ഞാന്‍ അറിഞ്ഞത്

തണുത്ത എളം കാറ്റിന്‍
തലോടല്‍ പോലെ
സുഖമുള്ളതാരുന്നു അത്

പരിഭവത്തിന്‍റെ ചൂട്‌
നീ ആണ് എന്നെ പഠിപ്പിച്ചത്


എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറക്‌ വെച്ചത് നിന്നെ
കണ്ടപ്പോള്‍ ആണ്

ഇന്നു നീ അപരിചിതന്‍റെ
മുഖംമൂടി അണിഞ്ഞപ്പോഴും
നിസ്സഹായതയുടെ തീക്ഷണത
എന്നെ പഠിപ്പിക്കാന്‍ ആണെന്ന്
ഓര്‍ക്കാന്‍ ആണ് എനിക്കിഷ്ടം............

അവനോ, ഞാനോ...മിണ്ടിയിരിക്കാം.

ഒരിക്കല്‍ അവന്‍ ചോദിച്ചു

നീ എന്റെതല്ലേ എന്ന്‌.

ഞാനൊന്നും പറഞ്ഞില്ല.
പിന്നെയെപ്പോഴോ ഞാനും ചോദിച്ചു,
നീ എന്റെതല്ലേയെന്ന്‌,
അവനുമൊന്നും പറഞ്ഞില്ല.
ഇതേ ചോദ്യത്താല്‍ മറ്റാരോ

ഞങ്ങളെ ചേര്‍ത്തണച്ചിരിക്കാം
എന്നോ..എപ്പോഴോ....
അവരും ഇതേ ചേദ്യം ആവര്‍ത്തിച്ചിരിക്കാം
അന്ന്,
അവനോ, ഞാനോ...മിണ്ടിയിരിക്കാം.

വ്യാമോഹം.



ജീവിതത്തിന്‍റെ വ്യര്‍ഥമായ 

വഴികളിലൂടെയാണ് സഞ്ചരിച്ചിരുന്നത് 

എങ്കിലും ഒരു ചെറുവെളിച്ചം വഴികാട്ടിയായി 

ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു , 

ഒരിക്കലും ഈ വഴികള്‍ എന്നെ എങ്ങും

എത്തിക്കില്ലാന്നു അറിയാമായിരിന്നിട്ടും

മനസ്സില്‍ വിടരാതെ പൊലിഞ്ഞ വ്യാമോഹം.......

പറക്കാന്‍ ആവില്ലന്നറിയാതെ.

മനസ്സിന്‍റെ താഴ്‌വരയില്‍
കൂട് കൂട്ടിയ എന്‍ മോഹപക്ഷി

നിന്‍ കുറുകലിന്‍ താളമാണ്
എന്‍ ഹരം............

വര്‍ഷങ്ങള്‍ പോയത്‌ അറിയാതെ,
എന്‍ മോഹങ്ങള്‍ ഇന്നും
ചിറകടിച്ചുയരുന്നു
പറക്കാന്‍ ആവില്ലന്നറിയാതെ.......

Tuesday 6 November 2012

ചിരി

ഇന്നലെയുടെ നോവില്‍

ഇന്നുകള്‍ നെടുവീര്‍പ്പിടുമ്പോള്‍

നാളെ വീണ്ടും ചിരിക്കുന്നു

വിടരാന്‍ വെമ്പുന്ന ചിരി

വേര്‍പാടിന്‍ നോവറിയാത്ത ചിരി

യാത്ര

ഒറ്റക്ക് ഇരിക്കുബം തേങ്ങുന്ന

അമ്മതന്‍ കണ്ണീരോ

കരള്‍ പറിച്ചുകൊടുത്തവന്‍

തിരികെ ഏല്‍പ്പിച്ച 

ഹൃദയത്തിന്‍ മുള്ളുകളോ

മനസ്സില്‍ നോവ്‌ വിതറുന്നു..

നിസ്സഹായതയുടെ തീരത്ത്‌

പ്രതീക്ഷയുടെ കതിരുകളില്‍

കഴിഞ്ഞുപോയ ഇന്നലെകളുടെ

ഗര്‍ഭം പേറിയൊരു യാത്ര

നാളെകള്‍ മീട്ടും സംഗീതത്തിനായ്‌

Sunday 4 November 2012

ഏകാന്തരാവ്

ഏകാന്തരാവില്‍

മൌനത്തിന്‍ ചില്ലയില്‍

കത്തിയമരുന്ന ഹൃദയത്തിന്‍

നെടുവീര്‍പ്പുകള്‍ ശ്വാസംമുട്ടിക്കുന്നു

മനസ്സിന്‍ കോണില്‍ നിഴലിക്കും ശോകഭാവം

നോവുമെന്നാത്മാവ് പുഴയിലലിയാന്‍ വെമ്പുന്നു..

നീ എന്‍ കൂടെ ഉണ്ടെങ്കില്‍..:



മനസ്സിനുള്ളില്‍ കൂട്ടിവെച്ച ഓര്‍മ്മകള്‍

ചിപ്പിക്കുള്ളില്‍ അടച്ച കിനാവുകള്‍

എല്ലാം നിനക്കായ്‌ തുറന്നിടാം

നീ എന്‍ കൂടെ ഉണ്ടെങ്കില്‍

എന്നും എന്നെന്നും

നീ എന്‍ കൂടെ ഉണ്ടെങ്കില്‍...




ഒരു മൃദു സ്പര്‍ശമായി

ഹൃദയാര്‍ദ്രമായ തലോടലായി

പുല്ലിലലിയും മഴതുള്ളിയായി

നീ എന്‍ കൂടെ ഉണ്ടെങ്കില്‍

എന്നും എന്നെന്നും

നീ എന്‍ കൂടെ ഉണ്ടെങ്കില്‍..




വിട്ടുപോവാത്തൊരു സ്വപനം പോലെ

കണ്ടു തീരാത്തൊരു വര്‍ണ്ണം പോലെ

വരച്ചുതീരാത്തൊരു ചിത്രം പോലെ

പ്രണയത്തില്‍ അലിയാം

നീ എന്‍ കൂടെ ഉണ്ടെങ്കില്‍

എന്നും എന്നെന്നും

നീ എന്‍ കൂടെ ഉണ്ടെങ്കില്‍..

അയിത്തം


അവനൊരു അധകൃതന്‍

അവന്‍ കഴിക്കും പാത്രത്തിനു അയിത്തം

അവന്‍ ഇരിക്കും കസേരക്ക് അയിത്തം

അവന്‍ പറയുന്ന വാക്കിന് പുച്ഛം

അവന്‍ തരും കാശിനോ മേല്‍ത്തര ബഹുമാനം..

Saturday 3 November 2012

നിന്‍ ഓര്‍മ്മകള്‍



നിന്‍ ഓര്‍മ്മകള്‍ എന്നെ

ഏകാന്തതയുടെ താഴ്വാരത്തിലേക്ക്

വലിച്ചടുപ്പിക്കുന്നു..

ഏതോ വിഷാദാഗ്നി എന്നെ

വലം വെക്കുന്നു...

പൊട്ടാന്‍ തയ്യാറായൊരു

അഗ്നിപര്‍വതം പോല്‍

എന്‍ നയനങ്ങള്‍ എരിയുന്നു...

മായാത്ത തിരിനാളം



ഞാനും എന്‍റെ സുഹൃത്ത് ശ്രീജിത്ത്‌ കൂടി എഴുതിയത്

-----------------------------------------------
ചന്ദ്രോദയം കാത്തു നിന്ന,സന്ധ്യയും മായവേ,,,
ഒരു മാത്ര കൊതിച്ചിരുന്നു ഞാനും,,
നീയെന്നുള്‍ക്കൂടില്‍ നിനവിലെങ്കില്‍..
കാറ്റൊന്നു തലോടും കതിരുകളില്‍,,
മൊട്ടിട്ട കനവുകള്‍,പൂക്കുന്ന പോലെ,,
ഒരു മാത്ര കാത്തിരുന്നു ഞാനും,,

നീയേ പൂക്കളെല്ലാം....
മിന്നി മാഞ്ഞ മഞ്ഞുതാരകം,,
മെല്ലെയായ്,മൃദു വിരല്‍ത്തുമ്പ് ചേര്‍ക്കവേ,,
മനസ്സിന്റെ നിശ്വാസമെങ്ങോ,അലഞ്ഞ പോല്‍..
ഞാന്‍ തേടും,തിരിനാളമായ്,,
എന്റെ മാനസ ചെരാതില്‍,,
ആരെയോ കാത്തൊരു,സ്നേഹവും...

ശൂന്യമായ മഴവില്ല് പോല്‍,,
മറയുന്നു മോഹങ്ങളും,,,
ഒഴിഞ്ഞൊരു മുറി പോല്‍,,
എന്‍ മനസ്സിന്‍ ദാഹങ്ങളും......

എന്നിലെ മായാത്ത ഓര്‍മ്മകളിലോ,,
ഇന്നലെകളിലെ നിശ്വാസത്തിലോ,,
നീ മയങ്ങുന്നു...
അറിയില്ല എനിക്കറിയില്ല.."

അഴകേ



അഴകേ നിന്‍ മുഖശ്രീയില്‍

ചെന്താമരയും മിഴികൂപ്പിയല്ലോ

സ്വര്‍ഗ്ഗലാവണ്യമേ നിന്‍ മന്ദഹാസത്തില്‍

പുഷപങ്ങള്‍ ചിരിക്കുന്നു...

താരുണ്യമേ നിന്‍ നയനങ്ങളില്‍

ഒളിമിന്നും തെന്നലില്‍

ഞാന്‍ അലിഞ്ഞുവല്ലോ

ശുഭദിനം



പൊന്‍പുലരി തന്‍ സൌരഭ്യം മുടിയില്‍ ചൂടി

കുങ്കുമ വര്‍ണ്ണം കവിളില്‍ പേറി

പുളിയിലക്കര കസവ്മുണ്ട് ഉടുത്തു

ചന്ദനക്കുറി നെറ്റിയില്‍ ചാര്‍ത്തി

അര്‍ച്ചന നടത്തും നാടന്‍പെണ്ണെ

നിന്‍ ശ്രീത്വത്തില്‍ ശുഭമാവട്ടെ

എന്‍ ദിനങ്ങളും...

Friday 2 November 2012

യാമം



ഒരു പകലും കൂടി മാഞ്ഞുപോകവെ

ഒരു അധ്യായം കൂടി എന്‍

ഓര്‍മ്മകളുടെ താളില്‍ ചേക്കേറിയ

ഈ യാമത്തില്‍ ഞാനും നീയും

കാലത്തിന്റെ തോളിലേറി

നാളേക്ക് യാത്ര തുടരുന്നു..

എന്തിനെന്നറിയാതെ

എവിടെക്കന്നറിയാതെ

ഉള്ള ഈ യാത്രയില്‍

നമ്മള്‍ രണ്ടും ഒരേ കാലത്താല്‍

ബന്ധനത്തിലാണല്ലോ എന്ന്

ഒരു ആശ്വാസം നിഴലിക്കുന്നു

ഭാവമുള്ള കവിത



എഴുതാനൊരു മനസ്സ്‌ വേണം

മനസ്സിലൊരു ഭാവം വേണം

ഭാവങ്ങളില്‍ ആയിരം വര്‍ണ്ണം വിരിയേണം

വര്‍ണ്ണങ്ങളില്‍ വിരിഞ്ഞ നക്ഷത്രങ്ങള്‍

ചിത്രമായി കൊറിയിടുമ്പോള്‍

ഒരു കവിതയായി മാറിടും

ഭാവമുള്ള കവിതയായി മാറിടും

Thursday 1 November 2012

മറ്റാരും അറിയാതെ



എന്നിലെ പ്രണയത്തിന്‍ വര്‍ണ്ണങ്ങളില്‍

മോഹത്തിന്‍ നിറചാര്‍ത്തുകളില്‍

എന്നും നിന്‍ മുഖമായിരുന്നു

നീ അറിയാതെ എന്‍ നയനങ്ങള്‍

നിന്‍ കാലടികളെ പിന്തുടരവെ

നിന്‍ നയനങ്ങളുടെ ഉതിര്‍ത്ത

നോട്ടത്തില്‍ എന്നില്‍

പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചിരുന്നു

ഒരു വാക്കില്‍ ഒതുങ്ങാത്ത

എന്‍ സ്നേഹത്തിന്‍

ഞാന്‍ നിനക്കായ്‌

എന്നെ തന്നെ സമര്‍പ്പിച്ചിരുന്നു

നിന്‍ ചാരെ ഇന്ന് മറ്റൊരാള്‍ അണയുന്ന

ഈ വൈകിയ വേളയില്‍

നിനക്കായ്‌ തരാന്‍ നന്മയുടെ

പ്രണയപുഷപങ്ങള്‍ മാത്രം..

എന്നിലെ നഷ്ടസ്വപ്നങ്ങള്‍ ഇനി

എന്നില്‍ തന്നെ എരിഞ്ഞടങ്ങട്ടെ

മറ്റാരും അറിയാതെ

മറ്റാരും അറിയാതെ



ഒഴുക്ക്



സമുദ്രത്തിലേക്ക് നദി ഒഴുകുന്ന

പോലെ മരണത്തിലേക്കുള്ള

പുളകിതമായ ഒഴുക്കാണ് ജീവിതം

അത് ശോകത്തില്‍ ഒഴുകി തീര്‍ക്കാതെ

ആനന്ദത്തില്‍ ഒഴുക്കി തീര്‍ക്കു..

തോല്‍വി

മൌനത്തിന്റെ ചില്ലയില്‍

ഞാന്‍ ഒളിച്ചിരുന്നാലും

നിന്‍റെ ഓര്‍മ്മകള്‍ എന്നെ

വിടാതെ പിന്തുടരുന്നു

എന്നും ഈ തോല്‍വി

എനിക്ക് മാത്രം സ്വന്തം...

ചിന്ത

നിന്‍ ചിന്തകളില്‍ ഞാനും

എന്‍ ചിന്തകളില്‍ നീയും

വിരിയുന്നുണ്ട് എന്നിട്ടും

നമ്മളിലെ മൌനം അലിയാത്തതെന്തേ

പ്രണയം കൊഴിയുന്നതെന്തേ...

തലവിധി

രാവിലെ ഓഫീസില്‍ പിടിപ്പതു ജോലി ഉണ്ട്
അതിന്‍റെ ഇടക്കാണ് ഈ ഫോണില്‍ക്കൂടി ഉള്ള
വഴക്ക്.വഴക്കുണ്ടാകുമ്പോള്‍ മെസ്സേജ് അയക്കാന്‍
സമയം ഉണ്ട് കാശു പോകും എന്നുള്ള ചിന്ത
ഇല്ല. അതല്ലാതെ ഇവളോടു ഒരു അവശ്യത്തിനു
രേവതി അത് ഒന്ന് ചെയ്യുവോ എന്ന്
ചോദിച്ചാല്‍ ബിസി ആണ് അല്ലെ മൂഡ്‌ ഇല്ലാരുന്നു
ഹോ ... നന്ദന്‍ ഓര്‍ത്തു...


ഏതു സമയത്താണോ ഇതിനോട് ഇഷ്ടമാണ്
എന്ന് പറയാന്‍ തോന്നിയത്. ഇഷ്ടമാണ് എന്ന്
പറഞ്ഞതിന്റെ ആദ്യ ആഴ്ച ഒരു കുഴപ്പോം
ഇല്ലായിരുന്നു.. പിന്നെ തുടങ്ങിയില്ലേ
അവിടെ നോക്കിക്കുടാ അവരോടു മിണ്ടിയാ
കുറ്റം., നാട്ടിലെ പെണ്‍പിള്ളേര്‍ എല്ലാം
എന്റെ കാമുകിമാരും ഞാന്‍ ഇവരെ
എല്ലാം വളയ്ക്കാന്‍ നടക്കുന്നവനും...ഇത്രേം
വിശാലമായി ചിന്തിച്ചു കഥ ഉണ്ടാക്കാന്‍
ഈ പെണ്ണുങ്ങള്‍ക്ക് മാത്രേ പറ്റു.. ഹോ എന്‍റെ
ഒരു കഷ്ടകാലം....

പൊതുവെ വല്യ അല്ലലും അലട്ടലും ഇല്ലാതെ
ഫ്രീക്‌ ആയി നടന്ന സമയത്ത് ആണ്
ഇവളെ പരിചയപ്പെട്ടത്.. എന്തോ ഒരു
നാട്ടിന്‍പുറത്ത്കാരിയുടെ നിഷ്കളങ്കത തോന്നി
വെറുതെ ഒന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞു
നോക്കിതാണ്.. എന്ന് വെച്ച് കല്യാണം കഴിക്കണം
എന്ന ചിന്തയെ അന്നില്ലാരുന്നു..പ്രവാസലോകത്തെ
ബോര്‍ അടി മാറ്റാന്‍ ചുമ്മാ ഇരിക്കുബം
സംസാരിക്കാം ഇത്രഒക്കെയേ കരുതിയുള്ളൂ
അതാണ് ഈ അവസ്ഥയില്‍ കൊണ്ട് വന്നു
എത്തിച്ചിരിക്കുന്നത്...
ഇവളെ കേട്ടുന്നവന്‍ എങ്ങനെ ഇവളെ
സഹിക്കും ഹോ എന്‍റെ ഈശ്വരാ....
ഇന്ന് നേരം വെളുത്തപ്പോഴേ വഴക്ക്
തുടങ്ങിയതാണ്.. കാര്യം എന്‍റെ ഫോണ്‍
രാത്രിയില്‍ ഓഫ്‌ ആയി പോയി.ഇതിനു
ഇനി ഞാന്‍ വൈകുനേരം വരെ കേക്കണം

മെസ്സജുകള്‍ തുടരെ തുടരെ വരുന്നു, ഇനി
മറുപടി അയക്കുന്നില്ല..മടുക്കുബം
തനിയെ നിര്‍ത്തിക്കോളും
നന്ദന്‍ ഓഫീസിലെ ജോലിയില്‍ മുഴുകി..
വീണ്ടും ഒരു മെസ്സേജ് വന്നുന്നു ഫോണ്‍
കൂവി.. നോക്കാന്‍ മെനക്കെട്ടില്ല നന്ദന്‍.
അവിടെ കിടക്കട്ടെ...മെയില്‍ തുറന്നു നോക്കി
എനിക്കായി ഒന്നും ഇല്ല.. ചാറ്റ് നോക്കി
ഒന്നോ രണ്ടോ പേര്‍ ഒഴിച്ചാല്‍ കാര്യമായി
ഒരു പെണ്‍കുട്ടി പോലും ഓണ്‍ലൈന്‍
ഇല്ല..ആ എന്നെ ആണ് ഇവള്‍ ഇങ്ങനെ
ചീത്തവിളിക്കുന്നെ. എന്‍റെ ഒരു യോഗം

വീണ്ടും ഓണ്‍ലൈന്‍ ലിസ്റ്റ് നോക്കി.. രണ്ടു
മൂന്നു തരുണീമണികളില്‍ ആരോടെലും
മിണ്ടി മൂഡ്‌ ഒന്ന് മാറ്റാം.. ആരോട് മിണ്ടും
സന്ധ്യ അവള്‍ ഒന്ന് മിണ്ടിയ പിന്നെ
സംശയം ചോദിച്ചു കൊല്ലും. മഞ്ചു അവള്‍
അവടെ കാമുകനുമായി പഞ്ചാര ആയിരിക്കും
മീനാക്ഷി ഇന്നും ഫോട്ടോ മാറ്റിയല്ലോ...
ഒരു ബഹളവും ഇല്ലാത്ത പെങ്കൊച്ച്
എപ്പോഴും കൂള്‍ മൈന്‍ഡ് ആണ്..ഇവളോട്
മിണ്ടുബം തന്നെ അറിയാം ഇവള്‍ ആരോടും
യോജിച്ചു പോകും എന്ന്.. ഹായ് ബൈ
അല്ലാതെ ഇവളും ഞാനുമായി കൂടുതല്‍
ഒന്നും ഇല്ല , എന്നാല്‍ നല്ല കൂട്ട്
അല്ലെ എന്ന് ചോദിച്ചാല്‍ ആണെന്നെ
പറയാനും പറ്റൂ. പക്ഷെ ഇവള്‍ അറിയിന്നില്ലലോ
എന്നോട് എന്‍റെ കാമുകി വഴക്കുണ്ടാക്കുന്നത്
മിക്കവാറും ഇവളുടെ പേര് വെച്ചാണ് എന്ന്

ഇപ്പം ഫോണ്‍ അനങ്ങുന്നില്ല.. മെസ്സേജു
നിര്‍ത്തി എന്ന് തോനുന്നു. അപ്പോള്‍
അവസാനത്തെ മെസ്സേജു ഗുഡ്ബൈ
ആയിരിക്കും.. സമാധാമായി ഇനി
കുറച്ചു നേരം മിണ്ടാതെ ഇരുന്നോളും

നന്ദന്‍ ഓഫീസ് വിട്ട റൂമില്‍ എത്തി
റൂമില്‍ കുറച്ചു കൂട്ടുകാര്‍ വന്നിട്ടുട്
വന്നപാടെ ആവരോട് കത്തി വെച്ചിരുന്നു
സമയം പോയതറിഞ്ഞില്ല.. നോക്കിയപ്പോള്‍
മണി 11. ഹോ ഇത്രയും നേരം ആയിട്ടും
അവള്‍ വേറെ മെസ്സാജ് അയച്ചില്ലേ
വിളിക്കണോ.. വേണ്ട , അങ്ങോട്ട് വിളിച്ചാല്‍
അഹങ്കാരം കൂടും അവിടെ ഇരിക്കട്ടെ
നന്ദന്‍ ഉറങ്ങാന്‍ കിടന്നു...

രാത്രിയില്‍ ദുസ്വപ്നം കണ്ടാണ്
ഞെട്ടി എണീറ്റത്.. രേവതി കുളത്തില്‍
ചാടുന്നു നന്ദേട്ടാ എന്ന് വിളിച്ചുകൊണ്ട്
നന്ദന്‍ ഒന്ന് പേടിച്ചു എന്താ ഇപ്പം
ഇങ്ങനെ ഒരു സ്വപനം.. പെട്ടെന്ന്‍ ഫോണ്‍
എടുത്തു രേവതിയുടെ നമ്പര്‍ എടുത്തു
ഫോണ്‍ സ്വിച്ച്ഓഫ്‌ എന്ന് മറുതലക്കല്‍
ഒരു പെണ്ണ് പറഞ്ഞു.. ഇവള്‍ എന്താ ഓഫ്‌
അക്കിയെ.. സമയം 3 ഇനി ഉറക്കത്തില്‍
ഓഫ്‌ ആയതാകും.. അപ്പോഴാണ് നന്ദന്‍
രേവതിയുടെ മെസ്സേജ് എടുത്തു
വായിച്ചത്.. അവസാനത്തെ മെസ്സജില്‍
നന്ദെട്ടന് ഞാന്‍ ഇനി ശല്യം ഉണ്ടാകില
ഗുഡ്‌ബൈ ഞാന്‍ ഈ ലോകത്ത് നിന്ന്
പോണു... ഈശ്വര ഇനി ഈ പെണ്ണ്
വല്ലോം ചെയ്തു കാണുമോ

എത്രയൊക്കെ വഴക്ക് ഉണ്ടാകിയാലും
ഇവള്‍ ഉള്ളപ്പോ ഇവിടെ തനിച്ചല്ല
തനിക്കും ആരോ ഉണ്ട് എന്ന് ഉള്ള
തോന്നല്‍ ഉണ്ടായിരുന്നു.. ഇപ്പൊ
പെട്ടെന്ന് തനിച്ചായപോലെ.. ആ
എ സി യുടെ തണുപ്പിലും നന്ദന്‍
വിയര്‍ത്തു...രാത്രിയില്‍ ഇനി
എന്താ ചെയുക...

രാവിലെ ഒന്ന് വേഗം ആവാന്‍ ആദ്യമായി
നന്ദന്‍ പ്രാര്‍ഥിച്ചു... സമയം 6 മണി
അവളുടെ വീട്ടില്‍ അച്ഛന്‍ ഉണ്ടാകും
എന്നൊന്നും ആലോചികാതെ നന്ദന്‍
രേവതിയുടെ ലാന്‍ഡ്‌ ഫോണ്‍ നമ്പര്‍
എടുത്തു.. ഫോണ്‍ എടുത്തപ്പോള്‍ ആണ്
നന്ദന്‍ ഓര്‍ത്തത്‌ ഹോ അച്ഛന്‍...രേവതിയെ
വിളിക്കുമോ എന്ന് ഭവ്യതയോടെ
ചോദിച്ചു.. അലപനേരത്തിനുള്ളില്‍
രേവതി ഹലോ. നീ എന്താ പിന്നെ
മെസ്സാജു അയകാതെ എന്‍റെ ഫോണ്‍
വെള്ളത്തില്‍ പോയി നന്ദേട്ട വര്‍ക്ക്‌ ആകുന്നില്ലാ
എന്താ നന്ദേട്ടന്‍ രാവിലെ വിളിച്ചേ
ഹെ ഒന്നുമില എന്ന് പറഞ്ഞു ഫോണ്‍
വെച്ചപോള്‍ ആശ്വാസം നിഴലിച്ചിരുന്നു

വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു,.. ഇന്ന്
ഞാന്‍ ഇവളുടെ ഭര്‍ത്താവു ആണ്.. അന്ന്
ഓര്‍ത്തപോലെ 24 മണിക്കൂറും
ഇവളുടെ കൂടെ കഴിഞ്ഞാല്‍ എന്താ
സംഭവിക്കുക എന്ന് ഞാന്‍
അനുഭവിച്ചു വരുന്നു.. എന്ത് ചെയ്യാം
ഒരു നിമിഷത്തെ ചിന്ത എന്നെ
ഇവിടെ വരെ എത്തിച്ചു
ഇനി അനുഭവിക്ക തന്നെ....

മഞ്ഞുതുള്ളി

എന്‍ കിനാവില്‍ ഒഴുകി

വന്നൊരു മഞ്ഞുതുള്ളി

വെള്ളികൊലുസ്സിന്‍ ഈണം പോല്‍

നിന്‍ ചിരിയില്‍ ഞാനും

കൂടെ മൂളിയോ..

എന്നുള്ളില്‍ വീണ്ടും ഒരു

മോഹം തളിര്‍ക്കുന്നു ..

ഒരു തിരിനാളം പോല്‍

മോഹം തളിര്‍ക്കുന്നു വീണ്ടും